
ഗണേശോത്സവത്തിന് ഭക്തി നിർഭരമായ തുടക്കം
കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റ് – കേരള – ഇന്ത്യ സംഘടിപ്പിക്കുന്ന ഗണേശ ഉത്സവത്തിന് കോഴിക്കോട് പുതിയ പാലത്ത് തുടക്കം. ഈ മാസം 28വരെ ഗണേശ മണ്ഡപത്തിലെ തളി ക്ഷേത്രത്തിന് സമീപമാണ് പരിപാടി. ഞായറാഴ്ച പുലർച്ചെ
മഹാഗണപതി ഹോമത്തോടെ തുടക്കാമായി. മുല്ലപ്പള്ളി കൃഷണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ഗണപതി ഹോമം നടന്നത്. നേത്രോന്മീലനം ആർട്ടിസ്റ്റ് മദനൻ നിർവഹിച്ചു. തുടർന്ന് ഉഷ പൂജ, ദീപാരാധന എന്നിവയും ഉണ്ടായി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പരാഗൺ ഗ്രൂപ്പ് ചെയർമാൻ സുമേഷ് ഗോവിന്ദന് പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി. ആർ ജയന്തുകുമാർ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി. വി. ചന്ദ്രൻ, അഡ്വ. കെ. പി. പ്രകാശ് ബാബു, നരസിംഹഹാനന്ദ സ്വാമി, ബഷീർ പട്ടേൽതാഴം, റവ. രാജു ചീരൻ, വി പത്മ കുമാർ, വിജു ഭാരത്, കെ പത്മ നാഭൻ, നിസാർ ഒളവണ്ണ, പി അബൂബക്കർ, പി ടി ശ്രീവത്സൻ ഉണ്ണി, ഉണ്ണി കൃഷ്ണ മേനോൻ, ഷാജി കെ പണിക്കർ രാജേഷ് ശാസ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് നിഷാദ് സുൽത്താൻ ഫാമിലി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ
തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ നടക്കും.
ഗണേശോത്സവ ട്രസ്റ്റ് കേരള,ഇന്ത്യയുടെ ഗണേശോത്സവം 2025 പ്രഥമ ഗണേശ കർമ്മശ്രേഷ്ഠാ പുരസ്കാരം മാനേജിംഗ് ട്രസ്റ്റി വി. പത്മകുമാർ അമൃത പാരഗൺ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ സുമേഷ് ഗോവിന്ദന് നൽകി ആദരിക്കുന്നു. അഹമ്മദ് ദേവർ കോവിൽ എം എൽ എ , അഡ്വ. പ്രകാശ് ബാബു ,ആർ ജയന്ത് കുമാർ സമീപം
