പലിശയുടെ ചൂഷണത്തിൽ നിന്നും രക്ഷ നേടാൻ കൂട്ടായ ശ്രമം അനിവാര്യം : കോഴിക്കോട് മുഖ്യഖാസി മുഹമ്മദ് കോയ ജമലുല്ലൈലി
സിയസ്കൊ അഭയം പദ്ധതി – കോഴിക്കോട് മുഖ്യഖാസി 25 ആം മത് വീടിന് തറക്കല്ലിട്ടു
കോഴിക്കോട് : പലിശ സംവിധാനത്തിലെ ചൂഷണത്തിൽ നിന്നും രക്ഷ നേടാൻ കൂട്ടായ ശ്രമം അനിവാര്യമെന്ന് കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സിയസ്കൊ അഭയം പദ്ധതിയുടെ 25 ആം മത് വീടിന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശ സംവിധാനം നിർമ്മാർജ്ജനം ചെയ്താൽ ഒരു പരിധിവരെ സമൂഹത്തെ സംരക്ഷിക്കാൻ കഴിയും. സിയസ്കൊ കൂട്ടായ്മ ഇത്തരം സാമ്പത്തിക ചൂഷണത്തിൽ നിന്നും രക്ഷ നേടാനുള്ള ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രയാസം അനുഭവിക്കുന്ന സഹോദരന്മാരെ സഹായിക്കുമ്പോൾ പ്രതീക്ഷിക്കാത്ത സഹായം സൃഷ്‌ടാവ് നമുക്ക് നൽകും. 70 വർഷത്തിനിടയിൽ തുല്യതയില്ലാത്ത പ്രവർത്തനമാണ് സിയസ്കോ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് ബീച്ച് കസ്റ്റംസ് റോഡിൽ സാഹിബ് പറമ്പിൽ നിരാലംബയായ വീട്ടമ്മയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. സിയസ്കോ പ്രസിഡണ്ട് സി. ബി. വി സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
അടിക്കുറിപ്പ്:
സിയസ്കൊ അഭയം പദ്ധതിയുടെ 25 ആം മത് വീടിൻ്റെ തറക്കല്ലിടൽ കാലിക്കറ്റ് ബീച്ച് കസ്റ്റംസ് റോഡിനു സമീപം കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ ജുമലുല്ലൈലലി തറക്കല്ലിടുന്നു. പി.ടി. മുഹമ്മദലി, സി.ബി. വി. സിദ്ധീഖ്, എം.വി.ഫസൽ റഹ്‌മാൻ , സി.പി.എം സഈദ് അഹമമദ്, പി.എംമെഹബൂബ് , പാലക്കണ്ടി മൊയ്തീൻ കോയ എന്നിവർ സമീപം.
അടിക്കുറിപ്പ്: 2
കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയജുമലുല്ലൈലലി തറക്കല്ലിട്ടു കൊണ്ടു പ്രാർത്ഥന നടത്തുന്നു.
